Sunday 29 July 2012

മലയാളത്തിന്റെ ഭരതൻ സ്പര്‍ശം


ലയാള സിനിമയുടെ ഭരതന്‍ സ്പര്‍ശം നിലച്ചിട്ട് 14 വര്ഷം തികയുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഡിപ്ലോമ നേടി കലാ സംവിധായകനായി സിനിമാ ലോകത്തേക്ക്‌ കടന്നു വന്ന ഭരതന്‍ 1974-ൽ പത്മരാജന്റെറെ തിരക്കഥയിൽ പ്രയാണം എന്ന തന്റെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര പ്രയാണം ആരംഭിച്ചു. തുടര്‍ന്നിങ്ങോട്ട് ഭരതന്‍ മലയാളത്തിനു നല്‍കിയ ഒട്ടനവധി സിനിമകള്‍ ഇന്നും മലയാളത്തിലെ മികച്ച സിനിമകളായി തന്നെ നിലനില്‍ക്കുന്നു. ചിത്രകാരന്‍, കലാ സംവിധായകന്‍, ഗാനരചയിതാവ് ഇങ്ങനെ ഭരതന്‍ സ്പര്‍ശിക്കാത്ത മേഖല വിരളം. ഭരതനും പത്മരാജന്‍ എന്നീ പ്രതിഭകളുടെ കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തിൽ (പ്രയാണം) ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്റെ കൈപ്പട ഭരതൻ തെളിയിച്ചു. പ്രയാണത്തിലെ മറക്കാനാവാത്ത ഒരു അവിസ്മരണീ കഥാപാത്രമാണ്. ഈ ചിത്രത്തിലെ രംഗം യാഥാസ്ഥിതികരായ കേരളീയരെ തെല്ലൊന്നു ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ചിത്രത്തില്‍ കൊട്ടാരക്കര 60 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ, ദേവതാ വിഗ്രഹത്തിൽ ചന്ദനം ചാർത്തുമ്പോൾ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കൽപ്പിക്കുന്ന രംഗം. ശ്രീകോവിലിലെ ഇരുട്ട് മണിയറയായും ദേവി തന്റെ ഭാര്യയായും മാറുന്നു. കൽ‌പ്രതിമയുടെ ശരീരവടിവുകളിൽ ചന്ദനം പൂശവേ അദ്ദേഹത്തിന്റെ മനസ്സും കൈകളും തന്റെ യുവ വധുവിന്റെ ശരീരത്തിൽ ചലിക്കുകയാണ്. ഭരതൻ തന്റെ പ്രേക്ഷകരെ അജ്ഞാതമായ ഒരു മണ്ഡലത്തിലേക്കു നയിച്ചു. പിന്നീട് ഇതിനെ നാം ഭരതൻ സ്പർശം എന്ന് വിളിച്ചു. കൗമാര ലൈംഗിക സ്വപ്നങ്ങളെ ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതിനിർവ്വേദം
jayabharathy-krishna-chandran
ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള ബന്ധത്തെ ഭരതൻ വിശകലനം ചെയ്യുന്നു. തകര. ഇതിലെ ചെല്ലപ്പനാശാരി എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതാണ് പിന്നീട് ഭരതന്‍ തന്നെ തിമിഴില്‍ എടുത്ത ആവാരംപൂ, കാക്കനാടന്റെ നിരവധി രചനകള്‍ ഭരതന്റെ ചിത്രങ്ങള്‍ക്ക് പ്രേരകമായിട്ടുണ്ട്. ഇപ്പോള്‍ തമിഴ് ചിത്രങ്ങളില്‍ കണ്ടുവരുന്ന റിയലിസ്റ്റിക്ക് രീതി പണ്ട് തന്നെ ഭരതന്‍ പരീക്ഷിച്ചു കഴിഞ്ഞതാണ് പരുക്കന്‍ യാഥാര്‍ത്യങ്ങള്‍ അതേപടി അഭ്രപാളിയിലേക്ക് പകര്‍ത്തിയ ലോറി, പറങ്കിമല എന്നീ ഭരതന്‍ ചിത്രങ്ങള്‍ അതിനൊരു ഉദാഹരണം മാത്രം. മക്കളില്ലാത്ത മാഷ്, ടീച്ചർ ദമ്പതികളുടെ വിരമിക്കല്‍ കാലവും അവര്‍ക്കിടയിലേക്ക് കടന്നു വരുന്ന കൌമാരക്കാരിയായ പെണ്‍കുട്ടിയുടെയും കഥ പറയുന്ന ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ നെടുമുടിവേണുവും ശാരദയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അവിസ്മരണീയ അഭിനയം നമുക്ക് കാണാം. ഈ ചിത്രം മലയാളികൾക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നൽകുന്നു, ഭരതന്‍ നമ്മെ അതിശയിപ്പിച്ച ചിത്രമാണ് വൈശാലി. ഭരതന്റെ മാസ്റ്റര്‍പീസ് ചിത്രവും ഇതുതന്നെയാണ്. മഹാഭാരതത്തിലെ ഒരു ഉപകഥയെ ആസ്പദമാക്കി എം ടിയുടെ തിരക്കഥയില്‍ എടുത്ത വൈശാലി ഭരതന്‍ എന്ന കലാകാരനെ പൂര്‍ണ്ണനാക്കുന്നു. ഇതേ കൂട്ടുകെട്ടിന്റെ മറ്റൊരു നല്ല ചിത്രമാണ് താഴ്വാരം. ഭരതന്‍, എം ടി, മോഹന്‍ലാല്‍ എന്നീ പ്രതിഭകളുടെ ഒത്തുചേരല്‍ ഈ ചിത്രത്തിന്റെ ചെറിയ ഒരു കഥാ തന്തുവിനെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു.

 ശിവാജി ഗണേശന്‍ – കമല്‍ ഹാസന്‍ ഒന്നിക്കുന്ന തേവര്‍മകന്‍ എന്ന തമിഴ്‌ ചിത്രവും ഭരതന്‍ സ്പര്‍ശം അറിഞ്ഞ തമിഴ് ചിത്രമാണ്. ലോഹിതദാസ് – ഭരതന്‍ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് അമരവും, വെങ്കലവും, പാഥേയവും പോലുള്ള മികച്ച സിനിമകളായിരുന്നു. ദേശീയ തലത്തില്‍ അമരം മമ്മൂട്ടിക്കും, കെ. പി. എ. സി. ലളിതയ്ക്കും അംഗീകാരങ്ങള്‍ നേടിക്കൊടുത്തു.

ഇത്തരത്തില്‍ ഒരുകാലത്ത്‌ മലയാളിയുടെ സിനിമാ സങ്കല്‍പ്പത്തെ മാറ്റിമറിച്ച പ്രതിഭയാണ് ഭരതന്‍. സംവിധാനം, കലാ സംവിധാനം, എന്നീ മേഖലകളില്‍ നിരവധി തവണ പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയ സംഭാവനകള്‍ വിലപെട്ടതാണ്. ഒരു സമയത്ത് താഴ്ന്നു പറന്ന മലയാള സിനിമയെ വീണ്ടും ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ ഭരതന്റെ സമാന്തര സിനിമകള്‍ക്ക് കഴിഞ്ഞു.

പ്രയാണം, ഗുരുവായൂർ കേശവൻ, അണിയറ, രതിനിർവ്വേദം തകര, ലോറി, പറങ്കിമല, ആരവം, മര്‍മ്മരം, ചാട്ട, ചാമരം, നിദ്ര, പാര്‍വതി, ഓര്‍മ്മക്കായി, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, ഈണം, സന്ധ്യ മയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, എന്റെ ഉപാസന, കാതോടു കാതോരം, ഒഴിവുകാലം, ചിലമ്പ്‌, പ്രണാമം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം, താഴ്വാരം, അമരം, കേളി, തേവര്‍മകന്‍(തമിഴ്), ആവാരമ്പൂ(തമിഴ്‌), മാളൂട്ടി, വെങ്കലം, ചമയം,പാഥേയം, ദേവരാഗം, മഞ്ജീരധ്വനി, ചുരം എന്നിവയാണ് ഭരതന്‍ ചിത്രങ്ങള്‍. 1998 ജൂലൈ 30നു ഭരതന്‍ ഈ ലോകത്തോട്‌ യാത്ര പറയുമ്പോള്‍ നമുക്കായി ബാക്കിവെച്ചതാണ് ഈ സിനിമകള്‍. മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ കെ പി എ സി ലളിതയാണ് ഭരതന്റെ സഹധര്‍മ്മിണി. ഈ കലാകാരന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഇപത്രം ഒരായിയം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു
മലയാളത്തിന്റെ ഭരതൻ സ്പര്‍ശം
മലയാള സിനിമയുടെ ഭരതന്‍ സ്പര്‍ശം നിലച്ചിട്ട് 14 വര്ഷം തികയുന്നു. സ്കൂൾ
ഓഫ് ഡ്രാമയിൽ നിന്നും ഡിപ്ലോമ നേടി കലാ സംവിധായകനായി സിനിമാ
ലോകത്തേക്ക്‌ കടന്നു വന്ന ഭരതന്‍ 1974-ൽ പത്മരാജന്റെറെ തിരക്കഥയിൽ
പ്രയാണം എന്ന തന്റെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര
പ്രയാണം ആരംഭിച്ചു. തുടര്‍ന്നിങ്ങോട്ട് ഭരതന്‍ മലയാളത്തിനു നല്‍കിയ
ഒട്ടനവധി സിനിമകള്‍ ഇന്നും മലയാളത്തിലെ മികച്ച സിനിമകളായി തന്നെ
നിലനില്‍ക്കുന്നു. ചിത്രകാരന്‍, കലാ സംവിധായകന്‍, ഗാനരചയിതാവ്
ഇങ്ങനെ ഭരതന്‍ സ്പര്‍ശിക്കാത്ത മേഖല വിരളം. ഭരതനും പത്മരാജന്‍ എന്നീ
പ്രതിഭകളുടെ കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ
തുടക്കമായിരുന്നു. സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തിൽ (പ്രയാണം)
ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ
ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്റെ കൈപ്പട ഭരതൻ തെളിയിച്ചു.
പ്രയാണത്തിലെ മറക്കാനാവാത്ത ഒരു അവിസ്മരണീ കഥാപാത്രമാണ്. ഈ
ചിത്രത്തിലെ രംഗം യാഥാസ്ഥിതികരായ കേരളീയരെ തെല്ലൊന്നു ഞെട്ടിക്കുന്ന
അനുഭവമായിരുന്നു. ചിത്രത്തില്‍ കൊട്ടാരക്കര 60 വയസ്സിനു മുകളിൽ
പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ
ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ, ദേവതാ വിഗ്രഹത്തിൽ ചന്ദനം
ചാർത്തുമ്പോൾ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കൽപ്പിക്കുന്ന രംഗം.
ശ്രീകോവിലിലെ ഇരുട്ട് മണിയറയായും ദേവി തന്റെ ഭാര്യയായും മാറുന്നു. ക
ൽ‌പ്രതിമയുടെ ശരീരവടിവുകളിൽ ചന്ദനം പൂശവേ അദ്ദേഹത്തിന്റെ മനസ്സും
കൈകളും തന്റെ യുവ വധുവിന്റെ ശരീരത്തിൽ ചലിക്കുകയാണ്. ഭരതൻ തന്റെ
പ്രേക്ഷകരെ അജ്ഞാതമായ ഒരു മണ്ഡലത്തിലേക്കു നയിച്ചു. പിന്നീട്
ഇതിനെ നാം ഭരതൻ സ്പർശം എന്ന് വിളിച്ചു. കൗമാര ലൈംഗിക സ്വപ്നങ്ങളെ
ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതിനിർവ്വേദം,
ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള
ബന്ധത്തെ ഭരതൻ വിശകലനം ചെയ്യുന്നു. തകര. ഇതിലെ ചെല്ലപ്പനാശാരി
എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച
കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതാണ് പിന്നീട് ഭരതന്‍ തന്നെ തിമിഴില്‍
എടുത്ത ആവാരംപൂ, ഇപ്പോള്‍ തമിഴ് ചിത്രങ്ങളില്‍ കണ്ടുവരുന്ന റിയലിസ്റ്റിക്ക്
രീതി പണ്ട് തന്നെ ഭരതന്‍ പരീക്ഷിച്ചു കഴിഞ്ഞതാണ് പരുക്കന്‍
യാഥാര്‍ത്യങ്ങള്‍ അതേപടി അഭ്രപാളിയിലേക്ക് പകര്‍ത്തിയ ലോറി, പറങ്കിമല
എന്നീ ഭരതന്‍ ചിത്രങ്ങള്‍ അതിനൊരു ഉദാഹരണം മാത്രം. മക്കളില്ലാത്ത
മാഷ്, ടീച്ചർ ദമ്പതികളുടെ വിരമിക്കല്‍ കാലവും അവര്‍ക്കിടയിലേക്ക് കടന്നു
വരുന്ന കൌമാരക്കാരിയായ പെണ്‍കുട്ടിയുടെയും കഥ പറയുന്ന ഒരു
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ നെടുമുടിവേണുവും ശാരദയും
അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അവിസ്മരണീയ അഭിനയം നമുക്ക് കാണാം.
ഈ ചിത്രം മലയാളികൾക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നൽകുന്നു,
ഭരതന്‍ നമ്മെ അതിശയിപ്പിച്ച ചിത്രമാണ് വൈശാലി. ഭരതന്റെ മാസ്റ്റര്‍പീസ്
ചിത്രവും ഇതുതന്നെയാണ്. മഹാഭാരതത്തിലെ ഒരു ഉപകഥയെ ആസ്പദമാക്കി
എം ടിയുടെ തിരക്കഥയില്‍ എടുത്ത വൈശാലി ഭരതന്‍ എന്ന കലാകാരനെ
പൂര്‍ണ്ണനാക്കുന്നു. ഇതേ കൂട്ടുകെട്ടിന്റെ മറ്റൊരു നല്ല ചിത്രമാണ് താഴ്വാരം.
ഭരതന്‍, എം ടി, മോഹന്‍ലാല്‍ എന്നീ പ്രതിഭകളുടെ ഒത്തുചേരല്‍ ഈ
ചിത്രത്തിന്റെ ചെറിയ ഒരു കഥാ തന്തുവിനെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു.
ശിവാജി ഗണേശന്‍ – കമല്‍ ഹാസന്‍ ഒന്നിക്കുന്ന തേവര്‍മകന്‍ എന്ന തമിഴ്‌
ചിത്രവും ഭരതന്‍ സ്പര്‍ശം അറിഞ്ഞ തമിഴ് ചിത്രമാണ്. ഇത്തരത്തില്‍
ഒരുകാലത്ത്‌ മലയാളിയുടെ സിനിമാ സങ്കല്‍പ്പത്തെ മാറ്റിമറിച്ച പ്രതിഭയാണ്
ഭരതന്‍. സംവിധാനം, കലാ സംവിധാനം, എന്നീ മേഖലകളില്‍ നിരവധി
തവണ പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയ
സംഭാവനകള്‍ വിലപെട്ടതാണ്. ഒരു സമയത്ത് താഴ്ന്നു പറന്ന മലയാള
സിനിമയെ വീണ്ടും ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ ഭരതന്റെ സമാന്തര
സിനിമകള്‍ക്ക് കഴിഞ്ഞു.
പ്രയാണം, ഗുരുവായൂർ കേശവൻ, അണിയറ, രതിനിർവ്വേദം തകര, ലോറി,
പറങ്കിമല, ആരവം, മര്‍മ്മരം, ചാട്ട, ചാമരം, നിദ്ര, പാര്‍വതി, ഓര്‍മ്മക്കായി,
പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, ഈണം, സന്ധ്യ മയങ്ങും നേരം,
ഇത്തിരിപ്പൂവേ ചുവന്ന പൂവേ, എന്റെ ഉപാസന, കാതോടു കാതോരം,
ഒഴിവുകാലം, ചിലമ്പ്‌, പ്രണാമം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,
നീലക്കുറിഞ്ഞി പൂത്തപ്പോൾ, വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം,
താഴ്വാരം, അമരം, കേളി, തേവര്‍മകന്‍(തമിഴ്), ആവാരമ്പൂ(തമിഴ്‌), മാളൂട്ടി,
വെങ്കലം, ചമയം,പാഥേയം, ദേവരാഗം, മഞ്ജീരധ്വനി, ചുരം എന്നിവയാണ്
ഭരതന്‍ ചിത്രങ്ങള്‍. 1998 ജൂലൈ 30നു ഭരതന്‍ ഈ ലോകത്തോട്‌ യാത്ര
പറയുമ്പോള്‍ നമുക്കായി ബാക്കിവെച്ചതാണ് ഈ സിനിമകള്‍. മലയാളത്തിന്റെ
എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ കെ പി എ സി ലളിതയാണ്
ഭരതന്റെ സഹധര്‍മ്മിണി. ഈ കലാകാരന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഇപത്രം
ഒരായിയം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു
 

Saturday 28 July 2012

വിൻസന്റ് വാൻഗോഗ്: ആത്മക്ഷോഭത്തിന്റെ നിറങ്ങള്‍

vincent-van-gogh-epathram

ര്‍ണ്ണങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുകയും ജീവിതം തന്നെ വിസ്മയകരമാക്കുകയും ചെയ്ത അപൂര്‍വ്വം പേരെ ലോകത്തുണ്ടായിട്ടുള്ളൂ. അത്തരത്തില്‍ വിൻസന്റ് വാൻഗോഗ് എന്ന ഡച്ച് ചിത്രകാരന്റെ വരയും ജീവിതവും ഒരു അത്ഭുതമായിരുന്നു.  ആരാലും തിരിച്ചറിയപ്പെടാതെ പോയ ഈ ചിത്രകാരന്‍ പില്‍കാലത്ത് ലോകത്ത്‌ തന്നെ ഏറ്റവും പ്രഗത്ഭനായ ചിത്രകാരനായി മാറുകയായിരുന്നു.
വാൻ‌ഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വർണ വൈവിദ്ധ്യവും ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യ കലയിൽ നിർണായക സ്വാധീനം ചെലുത്തി. തന്റെ ജീവിത കാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻ‌ഗോഗിനെ വേട്ടയാടി. ചിത്ര രചനയ്ക്കായ്‌ തന്റെ ഈസലും തോളിലേറ്റി ഖനികളിലും ഗോതമ്പു വയലുകളിലും അലഞ്ഞു നടന്ന അദ്ദേഹത്തെ ഒരു ഭ്രാന്തനായായാണ് അന്നുള്ളവര്‍ കണ്ടിരുന്നത്. വാൻ‌ഗോഗ് തന്റെ ചെവിയുടെ ഒരു ഭാഗം മുറിച്ച് ഒരു വേശ്യക്ക് അയച്ചു കൊടുത്തു. അതോടെ മാനസിക രോഗങ്ങൾ കൂടിയ വാൻ‌ഗോഗിനെ ഒരു ഭ്രാന്താലയത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
അദ്ദേഹത്തിന്റെ സഹോദരന്‍ തിയോ മാത്രമാണ് വാന്‍ഗോഗിന്റെ ചിത്ര രചനയ്ക്ക് പ്രോത്സാഹനം നല്‍കിയത്‌. തിയോവും വാന്‍ഗോഗും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ പില്‍കാലത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ ലോകം മുഴുവന്‍ അത് സ്വീകരിക്കപ്പെട്ടു. പോൾ ഗോഗിൻ എന്ന ചിത്രകാരനുമൊത്ത് വാൻ‌ഗോഗിനുണ്ടായിരുന്ന സൗഹൃദം വളരെ ആഴമേറിയതായിരുന്നു. ഈ രണ്ടു പ്രഗല്‍ഭരായ കലാകാരന്‍മാരുടെ ഒത്തുചേരല്‍ പ്രശസ്തമാണ്. അവര്‍ തമ്മിലുള്ള ആത്മബന്ധം അത്രയ്ക്ക് വലുതായിരുന്നു.

പോസ്റ്റ്‌ ഇംപ്രഷണിസം ചിത്രകലയില്‍ കൊണ്ടു വന്ന ഈ മഹാനായ ചിത്രകാരന്‍ വരച്ച ദി പോട്ടാറ്റൊ ഈറ്റേഴ്സ്, സൺഫ്ലവർ, ദി സ്റ്റാറി നൈറ്റ്, ഐറിസസ്, അവസാന കാലത്ത് വരച്ച ഭ്രാന്താലയത്തിലെ ഡോക്ടർ ഗാചെറ്റ് , ഒരു കർഷകന്റെ ഛായാചിത്രം, മൾബറി മരം, ഗോതമ്പ് വയല്‍ എന്നീ ചിത്രങ്ങള്‍ വളരെ പ്രശസ്തമാണ്.
1890 ജൂലൈ 30ന് തന്റെ 37 ആമത്തെ വയസ്സിൽ തോക്കു കൊണ്ട് സ്വയം വെടി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
വിൻസന്റ് വാൻഗോഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഇര്‍വിംഗ് സ്റ്റോണ്‍ എഴുതിയ ‘ജീവിതാസക്തി’ (Lust for life) എന്ന നോവല്‍ അതേ പേരില്‍ വിന്സെന്റ് മിന്നെല്ലി സിനിമയാക്കിയിട്ടുണ്ട്. കിര്‍ക്ക് ഡഗ്ലസാണ് അതില്‍ വാന്‍ഗോഗിന്റെ വേഷം ചെയ്തിരിക്കുന്നത്. ഇതേ ചിത്രത്തില്‍ പോള്‍ ഗോഗിന്റെ വേഷം ചെയ്ത ആന്റണി ക്വീന്‍ ഓസ്കാര്‍ പുരസ്കാരം നേടിയിരുന്നു. കൂടാതെ വിഖ്യാത സംവിധായകന്‍ അകിര കുറോസോവയുടെ ‘ഡ്രീംസ് ‘ എന്ന ചിത്രത്തിലും ഒരു സ്വപ്നം വാന്‍ഗോഗിന്റെ ജീവിതമാണ്. ഇങ്ങനെ മരണാന്തരം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുകയും, പ്രതിപാദിക്കപ്പെടുകയും, ഇപ്പോഴും ഒരുപാടു പേരെ സ്വാധീനിക്കുകയും ചെയ്ത കലാകാരനാണ് വിൻസന്റ് വാൻഗോഗ്.

താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്ത വാൻ‌ഗോഗിന്റെ പ്രശസ്തി മരണ ശേഷം നാൾക്കു നാൾ വർദ്ധിച്ചു വരികയായിരുന്നു. ലോകത്തേറ്റവും തിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആണ് ഇന്ന് വാൻ‌ഗോഗ് ചിത്രങ്ങൾ

http://epathram.com/world-2010/07/29/004015-vincent-van-gogh-epathram.html

Friday 20 July 2012

വാടിക്കരിഞ്ഞ മുല്ലപ്പൂ

മഷിനോട്ടം



ടുണീഷ്യയിലെ ഒരു തെരുവ് കച്ചവടക്കാരന്‍ കാണിച്ച ധീരമായ ചെറുത്തുനില്‍പ്പ്‌, പ്രതിഷേധം അയാളുടെ ജീവന്‍ നല്കികൊണ്ടായിരുന്നു. അറബ് മണ്ണില്‍ പുതു ചരിത്രമെഴുതുന്നതായിരുന്നു ഈ ആത്മഹത്യ. പതിറ്റാണ്ടുകളായി ഏകാധിപത്യത്തിന്റെ തടവില്‍ കഴിഞ്ഞിരുന്ന ആഫ്രിക്കന്‍ അറബ് രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ ആണികല്ലിലിളക്കാന്‍ ഈ ആത്മഹത്യ ഒരു കാരണമായി. കാലങ്ങളായി ഒരു വന്യ മൃഗത്തിന്റെ ആമാശയത്തിനുള്ളിലെന്ന പോലെ കഴിഞ്ഞ ഒരു ജനതയെ തുറസായ ഒരു സ്ഥലത്തേക്ക് തുറന്നു വിടാന്‍ സഹായിച്ചു. ടുണീഷ്യയില്‍ തുടങ്ങിയ ഈ കാറ്റ് ഈജിപ്തിലാണ് സംഹാര താണ്ടവം ആടിയത്. തഹ്രീര്‍ ചത്വരത്തില്‍ എത്തുമ്പോള്‍ ആ വിപ്ലവത്തിന് പുതിയ മാനം വന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം മാസങ്ങള്‍ ആ മൈതാനത്ത്‌ താമസിച്ച് നടത്തിയ സമരം ഹുസ്നി മുബാറക്‌ എന്ന ഏകാധിപതിയെ അധികാര കസേരയില്‍ നിന്നും പുറത്താക്കും വരെ എത്തി. വിവര സാങ്കേതിക വിദ്യയുടെ പുതു രൂപങ്ങളില്‍ ഒന്നായ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ഉണ്ടാക്കിയെടുത്ത വിനിമയ മാര്‍ഗ്ഗം വളരെ കൃത്യമായി ഉപയോഗിച്ചതാണ് ഈ വിപ്ലവത്തിന്റെ പ്രത്യേകത. യമന്‍, ടുണീഷ്യ, ലിബിയ, എന്നിവിടങ്ങളിലെല്ലാം ഈ അലയൊലി കൃത്യമായ മാറ്റങ്ങള്‍ക്കു വഴി വെച്ചു. അതില്‍ ലിബിയയില്‍ ഉണ്ടായത്‌ ഒരു അധിനിവേശം തന്നെയായിരുന്നു. അതിനായി ആ രാജ്യത്തെ അസംതൃപ്തരായ ജനതയെ അമേരിക്ക വളരെ കൃത്യമായി ഉപയോഗിക്കുകയായിരുന്നു. സിറിയയില്‍ സമാന സ്ഥിതി ഇപ്പോഴും തുടരുന്നു.



എന്നാല്‍ ഈ വിപ്ലവം എത്രമാത്രം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞു എന്ന് പരിശോധിച്ചാല്‍ കൃത്യമായ ഒരു ആശയത്തിന്റെ പിന്‍ബലമില്ലായ്മ കാണാന്‍ കഴിയും. അസംതൃപ്തരായ ജനപഥം അവരുടെ വൈകാരിക തലത്തില്‍ ഉണ്ടായ പ്രതിഷേധം എന്നതിലുപരി മുന്നോട്ട് പോയോ എന്ന് സംശയമാണ്. മാത്രമല്ല ഈ മുല്ലപ്പൂ വിപ്ലവം കഴിഞ്ഞ പലയിടത്തും അധികാരം ലഭിച്ചവര്‍ ഇനി ജനാധിപത്യം നിലനിര്‍ത്താന്‍ പാകത്തില്‍ ഉള്ളവരാകുമോ? ഇക്കാര്യത്തില്‍ സംശയം ഉണ്ട്. ലിബിയയില്‍ ഇപ്പോളും സമാധാനമോ ഒരു സര്‍ക്കാരോ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല, ഈജിപ്തില്‍ അത്ര ജനാധിപത്യ മര്യാദ പാലിക്കപെടാതെ പോയി, കൂടുതല്‍ മതാധിഷ്ടിതമായ കക്ഷിക്ക് ഭരണത്തില്‍ മേല്‍ കൈ നേടുന്നു. അപ്പോള്‍ ആ രാജ്യത്തിന്റെ സമീപ ഭാവി നമുക്ക് ഊഹിക്കാം. മുല്ലപ്പൂ വിപ്ലവാനന്തര ഈജിപ്തില്‍ നടന്ന പ്രഥമ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തന്നെ വിവാദത്തില് കലാശിക്കുകയായിരുന്നു. അവസാനം മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ മുഹമ്മദ് മുര്‍സി അധികാരമേറ്റു. മാത്രമാല്ല കാഴിഞ്ഞ മൂന്നു പതിറ്റാണ്ട് ഈജിപ്തിനെ അടക്കി വാണ ഹുസ്നി മുബാറക്കിനെ പിന്തുണക്കുന്ന അഹമ്മദ് ശഫീഖിന്റെ കക്ഷി രണ്ടാമത്‌ എത്തിയതും അത്ര ആശാവഹമല്ല. തികച്ചും ഒരു ആശയത്തിന്റെ പിന്തുണ ഇല്ലായ്മ ഈജിപ്തിനെ പിടിച്ചുലക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും ഈ പ്രശ്നം നേരിടുന്നു. ഒരു ഭരണകൂടത്തെ കടപുഴക്കി കളഞ്ഞു എങ്കിലും കേവലം കുറെ ജനങ്ങള്‍ ഒത്തുകൂടിയാല്‍ മാത്രം അതിനെ വിജയകരമായ ഒരു നീക്കം എന്ന് പറയാന്‍ കഴിയില്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ പ്രച്ചരിപ്പിക്കപെട്ട ആശയങ്ങള്‍ ആണ് ഇവരുടെ പിന്തുണയും ശക്തിയും. എന്നാല്‍ ഇതേ സോഷ്യല്‍ നെറ്റ് വര്‍ക്കിനെ തന്നെ നിയന്ത്രിക്കുന്നത് സാമ്രാജ്യത്വ രാജ്യങ്ങളാണ് എന്ന സത്യം മറച്ചു വെക്കുന്നില്ല. (ഈ വല പലപ്പോഴും അവരുടെ കയ്യില്‍ നിന്നും പൊട്ടി പോയിട്ടുമുണ്ട്.) പക്ഷെ ഇത് മാത്രം ഒരു ആശയ രൂപീകരണത്തിനു തക്ക കാരണമല്ല. അവിടെ വ്യക്തമായ രാഷ്ട്രീയം ഉരിത്തിരിയണം. ജനാധിപത്യം ഉണ്ടാകണം. നിലവില്‍ മുല്ലപ്പൂ വിപ്ലവം അരങ്ങേറിയ ഒരിടത്തും അതുണ്ടായില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് വലിയ വസന്തം വിരിച്ച്‌ ഉണ്ടായ മുല്ലപ്പൂ വളരെ പെട്ടന്ന് വാടിക്കരിഞ്ഞത്.

കടുത്ത സാമ്പത്തിക മാന്ദ്യം ഉണ്ടായ ഈ സമയത്ത്‌ ലോകത്താകമാനം പുതിയ വിപ്ലവ ചിന്തകള്‍ ഉണ്ടാകുന്നു എന്നത് ആശാവഹമാണ്. വാള്‍ സ്ട്രീറ്റില്‍ നടന്ന സമരമുറ ആ അര്‍ത്ഥത്തില്‍ പുതു പ്രതീക്ഷകള്‍ തരുന്നു. മുതലാളിത്തത്തിന്റെ വികലമായ നയങ്ങള്‍ ജനങ്ങള്‍ക്ക്‌ പൊറുതിമുട്ടുന്ന തരത്തില്‍ ആയപ്പോഴാണ് ജനങ്ങള്‍ തന്നെ തെരുവില്‍ ഇറങ്ങാന്‍ തയ്യാറായത്‌. ഇതിന്റെ എല്ലാം പ്രചോദനം അറബുദേശങ്ങളില്‍ ഉരിത്തിരിഞ്ഞു വന്ന മുല്ലപ്പൂ വിപ്ലവത്തില്‍ നിന്നാണ് എന്ന കാര്യത്തില്‍ സംശയം ഇല്ല. ലോകം കൂടുതല്‍ കൂടുതല്‍ ചുരുങ്ങുകയാണ്. അതാണ്‌ പലയിടങ്ങളിലും പോരാട്ടങ്ങള്‍ തുടരുന്നത്. പോരാടാതെ അവകാശങ്ങളും സ്വാതന്ത്ര്യവും നേടാന്‍ കഴിയില്ലെന്ന കാര്യം ഇന്ന് ലോക ജനത കൂടുതല്‍ മനസിലാക്കിയിരിക്കുന്നു. മാത്രമല്ല ഏകാധിപതികളുടെ കാലം കഴിഞ്ഞെന്നും തെളിയിക്കപെട്ടിരിക്കുന്നു. ഇനി കൃത്യമായ ഒരു ആശയ രൂപീകരണത്തിലൂടെ മാത്രമേ ലോകം മുന്നോട്ട് നയിക്കപെട്ടാന്‍ സാധിക്കൂ. അതില്‍ ഭൂമിയുടെ രാഷ്ട്രീയം കൃത്യമായി ഉള്‍പ്പെടുകായും വേണം. ഈ വാടിയ മുല്ലപ്പൂ വീണ്ടും വസന്തം വിരിക്കാന്‍ ഉതകുന്ന തരത്തില്‍ ഒരു ജനാധിപത്യ ചിന്ത വളരാന്‍ കഴിയട്ടെ....
============================

മലയാള സമീക്ഷയില്‍ മഷിനോട്ടം എന്ന എന്റെ പക്തിയില്‍ നിന്ന്
 ലിങ്ക് ഇതാ...
http://www.malayalasameeksha.com/2012/07/blog-post_8072.html
 

Friday 13 July 2012

ബംഗാളിക്കുട്ടി


കഥ


 

മ്പനിവണ്ടി വരാന്‍ ഇനിയും മൂന്നു മണിക്കൂറുണ്ട് ചെയ്തു തീര്‍ക്കാനുള്ള എല്ലാ ജോലിയും കഴിഞ്ഞിരുന്നു. പറന്നുകിടക്കുന്ന മരുഭൂമിയില്‍ ടെന്റ് മുഴച്ചു നിന്നു. പൊടിക്കാറ്റ്‌ ആഞ്ഞു വീശി. ആകാശത്ത് നിന്നും ഒലിച്ചിറങ്ങിയ മേഘത്തുണ്ടുകള്‍ അകലെ മലമുകളില്‍ തൊട്ടുനിന്നു. അങ്ങിങ്ങായി ഇലകൊഴിഞ്ഞ മരങ്ങള്‍ ചിതറിനിന്നു. ദൂരെ മരുഭൂമിയെ പിളര്‍ന്നുകൊണ്ട് നാലുവരിപ്പാത നീണ്ടുനിവര്‍ന്നുകിടക്കുന്നു. അതിലൂടെ വാഹങ്ങള്‍ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. ഏറെ പ്രതീക്ഷകളേറി ആകാശത്തിലൂടെ പറന്നുവരുമ്പോള്‍ മനസ്സില്‍ വരച്ചത് ഇങ്ങനെ ഒരു ചിത്രമായിരുന്നില്ല. പിന്നെ എല്ലാം സഹിക്കാനുള്ള കരുത്ത്‌ എങ്ങിനെയോ ഉണ്ടായി, അല്ലെങ്കില്‍ ഈ പെരുംചൂടില്‍....
തോമസ്‌ ടെന്റില്‍ത്തന്നെ കിടന്നുറങ്ങുകയാണ്. വണ്ടി വരുന്നത് വരെ വെറുതെ എന്തിനു ഉറക്കം കളയണമെന്നാണ് അവന്റെ വാദം. യശ്പാല്‍ സിഗരറ്റും വലിച്ചുകൊണ്ട് ടെന്റിന്റെ മൂലയിലിരിപ്പുണ്ട്. ഞാന്‍ മരുഭൂമിയെ നോക്കി ചാരിയിരുന്നു. വീട്ടിലെ ഓരോ മുഖങ്ങളും മനസ്സിലുണ്ട്. മുത്തശ്ശി പറഞ്ഞ പഴഞ്ചൊല്ല് ഓര്‍മ്മയില്‍ തടഞ്ഞു. 'ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ'.. എല്ലാം മറക്കാന്‍ ശ്രമിച്ച് പണ്ട് മദ്രാസില്‍ ബംഗാളി സുഹൃത്തുക്കളുമൊത്ത് പാടാറുള്ള ബംഗ്ലാപാട്ട് പാടാന്‍ ശ്രമിച്ചു.
"പുരനോ ഷേ ദിനേരു കോത്താഭുല്‍ ഭികരേ ഹായ്, ഒഷേയ് ചോകേര ദേക... പ്രായേണ് കോത്താ.....
യശ്പാല്‍ എന്നെ തന്നെ നോക്കിയിരിപ്പാണ്. ഇയാള്‍ക്കെന്തോ വട്ടായോ എന്നായിരിക്കും അയാള്‍ ചിന്തിക്കുന്നത്. ഒരു പരിഹാസച്ചിരി ചുണ്ടില്‍വിരിയുമ്പോഴേക്കും അയാളത്‌ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നു. തന്റെ മേലുദ്യോഗസ്ഥനാണ് മുന്നിലിരുന്നു പാടുന്നതെന്ന് അയാള്‍ക്കോര്‍മ്മവന്നു കാണും. ഞാന്‍ വീണ്ടും പാടി
"പുരനോ ഷേ ദിനേരു കോത്താഭുല്‍ ഭികരേ ഹായ്, ഒഷേയ് ചോകേര ദേക... പ്രായേണ് കോത്താ.....
"ഭായ്‌ പ്രായേണ് കോത്താനഹിയെ പ്രാണേര് കോത്താ"... ഒരു വെളിപാടുപോലെ പിന്നില്‍നിന്നും പറഞ്ഞുകൊണ്ട് ഒരാള്‍ വന്നു, അതെ പാട്ട് പാടാന്‍ തുടങ്ങി.
"പുരനോ ഷേ ദിനേരു കോത്താഭുല്‍ ഭികരേ ഹായ്, ഒഷേയ് ചോകേര ദേക... പ്രാണേര് കോത്താ ഷേകി ബുലാ ജയ്‌....."
ചിതറിക്കിടക്കുന്ന ആട്ടിന്‍കൂട്ടത്തില്‍ നിന്നാണ് അവന്‍ വന്നത്. പിന്നിലങ്ങനെ ആട്ടിന്‍കൂട്ടം ഉണ്ടായിരുന്നെന്ന് അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്.
"ആപ് കൈസാ ഹെ?" എന്നോടാണ് ചോദിച്ചതെന്ന് രണ്ടാം വട്ടവും ആവര്‍ത്തിച്ചപ്പോഴാണ് ഞാന്‍ ബോധവാനായത്. ഇരുപതോ ഇരുപത്തിരണ്ടോ അതിലധികം അവനായിട്ടില്ല.
"മെ അച്ചാ ഹും" ഞാന്‍ മറുപടി പറഞ്ഞു.
"ആപ് കൊ ബംഗ്ലാ മാലൂം ഹെ?"
"മേരെ കൊ ബംഗ്ല സബാന്‍ നഹി മാലൂം, ലെകിന്‍ എ ഗാനാ മാലൂം ഹെ!"
"എ രബീന്ദ്രസംഗീത്‌ ഹെ"
"ജി ഹാ"
അവന്‍ വീണ്ടും പാടാന്‍ തുടങ്ങി. ഒട്ടിയ കവിളില്‍നിന്നും പാട്ട് നിറഞ്ഞ് പുറത്തേക്കൊഴുകി. വരണ്ടകാറ്റില്‍ മധുരസ്വരം നിറഞ്ഞു.
"ധോടി തേരി ദക്ഷിണിക്കിയുനാ.... തേരോ...
എക്ല ചലോ എക്ല ചലോ .... എക്ല ചലോരെ...."
ഇടക്ക് പാട്ടുനിറുത്തി ഒരു ക്ഷമ ചോദിക്കലിന്റെ ഭാവത്തോടെ അവന്‍ നിന്നു. എന്റെ മുഖത്ത്‌ പുഞ്ചിരി കണ്ടപ്പോള്‍ അവന്റെ മുഖം തെളിഞ്ഞു. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യതയിലേക്ക് വലിഞ്ഞു കയറിയ കുറ്റബോധം അവനില്‍ ഉണര്‍ന്നിരിക്കാം. പക്ഷെ എല്ലാം എന്റെ പുഞ്ചിരിയില്‍ ലയിച്ചമര്‍ന്നു.
"ആപ് മലബാരി ഹെ?"
"എ ഹം മലബാരി!"
"മേരാ ദാദ* മലബാരി ഹെ" പിന്നെ അവന്‍ ഏതോ പൂര്‍വ്വകാലസ്മൃതിയില്‍ ലയിച്ചു ചേര്‍ന്നു. ഓര്‍മ്മയുടെ തുണ്ടുകള്‍ കോര്‍ത്തിണക്കാനൊരു ശ്രമം. പിന്നെ വീണ്ടും ഓര്‍മ്മയില്‍ പുറത്തേക്കിറങ്ങി അതീവസന്തോഷത്തോടെ അവന്‍
"ഹം കൊ മലബാരി മാലൂം" എന്നിട്ട് എന്തോ നേടിയെടുത്ത പോലെ നിന്നു. അപ്പോഴവന്‍ വെറും അഞ്ചുവയസ്സുള്ള കുട്ടിയായി മാറി. ഞാനവന്റെ പുറത്ത്‌ മെല്ലെ തട്ടി. സ്നേഹത്തോടെയുള്ള തലോടല്‍ അനുഭവിച്ചുകൊണ്ട് അവന്റെ കണ്ണുകള്‍ വിടര്‍ന്നു.
"നിനക്ക് മലയാളം അറിഞ്ഞിട്ടാണോ ഇത്രേം നേരം"
"സാറ് മലയാളിയാണോന്നൊരു സംശയം"
"ഇപ്പൊ സംശയം തീര്‍ന്നില്ലേ?"
"തീര്‍ന്നു! പിന്നെ ആ പാട്ട് കേട്ടപ്പോ"
"ഓ... ആ പാട്ട് പണ്ട് മദ്രാസ്സില്‍ നിന്നു പഠിച്ചതാ, അന്ന് കുറെ ബംഗ്ലാദേശ്‌ കൂട്ടുകാരുണ്ടായിരുന്നു"
"ഈ പാട്ട് മുഴുവനും അറിയോ?"
"കുറെയൊക്കെ! പിന്നെ മറന്നുപോയി, ആട്ടെ! മലയാളമെങ്ങനെ പഠിച്ചു?"
"ഞാനിവിടെ ആറുവര്‍ഷമായി. കൂടെ എല്ലാവരും മലയാളികളും. പിന്നെ ആദ്യമേ വീട്ടിലും കുറച്ചൊക്കെ"
"ഓ.. ഒരംശം മലയാളിത്തമുണ്ടല്ലേ"
"അതെ, ഒരു ഭാഗ്യം"
"പേര് ചോദിക്കാന്‍ വിട്ടു"
"സക്കീര്‍ ഹുസൈന്‍"
"ആരോക്കെയുണ്ട്"
"എല്ലാവരും! പിന്നെ അഞ്ചു വയസ്സുവരെ വളര്‍ന്നതും ദാദയ്ക്കൊപ്പം കേരളത്തിലാ"
"കേരളത്തില്‍ എവിടെ?"
"പാവറട്ടിയില്‍ - ഗുരുവായൂര്‍ അടുത്ത്‌"
"ഓ.. അറിയാം"
ഇടക്ക് ചിതറിപ്പോകുന്ന ആടുകളെ തെളിക്കാനായി അവന്‍ ഓടി. വീണ്ടും എന്റെയരികില്‍ വന്നിരുന്നു. പിന്നെ വീണ്ടും പാടാന്‍ തുടങ്ങി. ബംഗ്ലാപാട്ടുകള്‍, ഹിന്ദി, മലയാളം... കൂട്ടില്‍ നിന്നും തുറന്നുവിട്ട കിളിയെപ്പോലെ അവന്‍ പാട്ടുപാടി ഉല്ലസിക്കുകയാണ്.
യശ്പാല്‍ ഞങ്ങളെത്തന്നെ നോക്കിയിരിക്കുകയാണ്, തോമസ്‌ സുഖനിദ്രയിലും, അവനു ഇതൊന്നും പ്രശ്നമല്ല, ജോലി കഴിഞ്ഞാല്‍ സുഖമായി ഒന്നുറങ്ങണം.
"കമാല്‍, പാനി ലേകി ആ"
സക്കീര്‍ ഹുസൈന്‍ പിന്നിലേക്ക്‌ തിരിഞ്ഞു വിളിച്ചുപറഞ്ഞു. കൊക്കക്കോളയുടെ വലിയ ബോട്ടിലില്‍ വെള്ളവുമായി ഒരു കൊച്ചുകുട്ടി ഓടിയെത്തി. പ്രായം ആറിലധികം ആവാനിടയില്ല. ആ കുട്ടി ഞങ്ങളുടെ മുന്നില്‍ വന്ന് ഒരത്ഭുതവസ്തുവിനെപോലെ എന്നെ നോക്കികൊണ്ടിരുന്നു. മരുഭൂമിയിലെ ഈ കൊടുംചൂടില്‍ കൊച്ചുബാലന്‍. എനിക്കൊന്നും മനസ്സിലാവാത്തതിനാല്‍ സക്കീര്‍ ഹുസൈനോട് തന്നെ കാര്യങ്ങള്‍ തിരക്കി.
"ഈ കുട്ടി?"
"ബംഗാളി തന്നെ"
"ഇവിടെ?"
"ഒട്ടകപ്പുറത്തിരുത്താന്‍ തന്നെ"
"ഈ കുട്ടിയോ?"
"അതെ സര്‍" മറ്റെന്തെല്ലാമോ അവനു പറയാനുമുണ്ടായിരുന്നു എങ്കിലും ഏതോ തടസ്സങ്ങള്‍ അവനു മുന്നില്‍ നീണ്ടുകിടന്നു.
കുസൃതിയും വികൃതിയും നിറഞ്ഞ കണ്ണുകള്‍ എന്നോ അവനില്‍ നിന്നും നഷ്ടപ്പെട്ടതായി തോന്നി. ഒട്ടിയ കവിള്‍ത്തടം, നീണ്ടുമെലിഞ്ഞ കൈകാലുകള്‍ ടി. വിയില്‍ ഇപ്പോഴും കാണിക്കാറുള്ള ദരിദ്രരാജ്യങ്ങളെ ഓര്‍മ്മിപ്പിച്ചു. ആ കുട്ടി വീണ്ടും ആട്ടിന്‍കൂട്ടത്തില്‍ ലയിച്ചുചേര്‍ന്നു.
ഞാന്‍ കാമറ എടുത്ത്‌ പരന്നുകിടക്കുന്ന മരുഭൂമിയും സക്കീറിനെയും ചിതറിയ ആട്ടിന്‍ കൂട്ടത്തെയും പകര്‍ത്തി. ഇലകൊഴിഞ്ഞ മരച്ചുവട്ടില്‍ ഇരുന്നു കമാല്‍ മണ്ണിലെന്തോ വരച്ചു കളിക്കുകയാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബാല്യകാലം ആ നിമിഷങ്ങളിലൂടെ അവന്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. അവനെ ഞാന്‍ അടുത്തേക്ക് വിളിച്ചു. പോക്കറ്റില്‍ ഉണ്ടായിരുന്ന നാണയത്തുട്ടുകള്‍ അവനു നീട്ടി. പക്ഷെ അത് വാങ്ങിക്കുവാന്‍ ആ കൊച്ചു കരങ്ങള്‍ ഉയരുന്നില്ല. അപ്പോഴേക്കും സക്കീര്‍ ഹുസൈന്‍ ഓടിയെത്തി.
"വേണ്ട സര്‍"
"ഉം, എന്തെ"
"അത് പ്രശ്നമാണ്, അറിഞ്ഞാല്‍"
ഞാനാകെ വല്ലാതായി. പിന്നെ സ്നേഹപൂര്‍വ്വം അവന്റെ പുറത്ത്‌ ഞാന്‍ തലോടി. അവന്‍ ആടുകള്‍ക്കിടയിലേക്ക് ഓടിപ്പോയി. ഓലപ്പമ്പരം തിരിച്ചു ഓടിനടന്ന കാലം ഓര്‍മ്മയില്‍ തടഞ്ഞു. എന്തൊരു സ്വതന്ത്ര്യമായിരുന്നു, ചോദിച്ചതെല്ലാം വാങ്ങിത്തന്നിരുന്ന കാലം. എത്ര സുന്ദരമായിരുന്നു.
"സാറ് ഇവടെത്തന്നെ"
"അല്ല. കമ്പനി ദുബായിലാണ്. ഇന്നത്തോടെ ഇവിടുത്തെ പണി കഴിഞ്ഞു"
"അപ്പൊ പിന്നെ?"
"അതെ ഇനി ഒരിക്കലും കണ്ടെന്നു വരില്ല. ആറുമണിക്ക് ഞങ്ങള്‍ക്ക് വണ്ടി വരും"
സക്കീറിന്റെ മുഖത്ത്‌ മ്ലാനത പരന്നു. അതിവരെ സന്തോഷത്തോടെ പാട്ടുപാടിയിരുന്ന ആമുഖം പാടെ മാറിപോയി. പിന്നെ ദേഷ്യത്തോടെ കൂട്ടം തെറ്റിയ ഒരാടിനെ അടിച്ച് കൂട്ടത്തില്‍ ചേര്‍ത്തു. ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നു.
"കമാലിന് ആരൊക്കെയുണ്ട് ?"
"എല്ലാവരും"
"പിന്നെന്താ ഇത്ര ചെറുപ്പത്തില്‍?"
"രണ്ടര വയസ്സുള്ളപ്പോള്‍ വിറ്റതാ"
"വിറ്റതോ?"
"അതെ"

ഞാന്‍ ചായ കുടിക്കില്ലെന്നു അറിഞ്ഞുകൊണ്ട് തന്നെ യശ്പാല്‍ ഒരു പാക്കറ്റ് പാലുമായി വന്നു. ഞാന്‍ കമാലിനെ അടുത്തേക്ക് വിളിച്ച് പാല് അവനു നീട്ടി.
"കമാല്‍ എ പിയോ"
"എ ദൂദ്‌ ഹേ"
"ഹ എ ദൂദ്‌ തും പിയോ"
"വേണ്ട സര്‍" സക്കീര്‍ ഓടിവന്നു തടഞ്ഞു
"ഉം എന്തേ"
"അവന്‍ പാല് കുടിക്കാന്‍ പാടില്ല"
"എന്ത് പാല് കുടിക്കാന്‍ പാടില്ലെന്നോ?" പണ്ട് വിപ്ലവചിന്തകളില്‍ മുഴുകിയ കാലത്ത്‌ മാത്രമേ ഇത്തരം ഉറച്ച ചോദ്യങ്ങള്‍ എന്നില്‍ നിന്നും ഉയര്‍ന്നിട്ടുള്ളൂ.
"അത് ഖാനൂനാണ് സര്‍"
"എന്ത് ഖാനൂന്‍* ?"
"പാല് കുടിച്ചാല്‍ ഭാരം കൂടും അപ്പൊ ഒട്ടകത്തിന്റെ സ്പീഡ്‌..." അവന്‍ മുഴുവന്‍ പറയാതെ എന്റെ മുഖത്ത്‌ നോക്കി പിന്നെ മുഖം താഴ്ത്തി "എന്ത് ചെയ്യാനാ സര്‍."
"ശ്ശെ.. എന്തൊരു..."
ഞാന്‍ കമാലിനെ നോക്കി അവന്‍ ആടുകള്‍ക്ക് പുല്ലു വിതറുകയാണ്. സക്കീര്‍ കൂടുതല്‍ മൌനിയായി. ഞങ്ങള്‍ക്കിടയിലെ ദൂരം വര്‍ദ്ധിക്കുന്നതായി തോന്നി.
"സക്കീര്‍ നമുക്കിവനെ ഇവടുന്നും രക്ഷപ്പെടുത്തിയാലോ"
ആ പറഞ്ഞത്‌ സക്കീര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവന്‍ ദൂരേക്ക്‌ നോക്കി. അവിടെ നിന്നും മണല്പരപ്പിലൂടെ പൊടിപാറിച്ചുകൊണ്ട് ഒരു നിസാന്‍ പെട്രോള്‍ കുതിച്ചു വരുന്നു. സക്കീര്‍ ഹുസൈന്‍ ഓടി ആടുകളെ തെളിക്കാന്‍ തുടങ്ങി. അതിനിടയില്‍ അവന്‍ വിളിച്ച് പറഞ്ഞു:
"കമാല്‍ അര്‍ബാബ് * ആയ ജല്‍ദി"
ചിതറിനടന്ന ആടുകള്‍ ഒറ്റക്കൂട്ടമായി, രണ്ടു മണല്‍കൂനകള്‍ക്കിടയിലൂടെ അവ അപ്രത്യക്ഷയമായികൊണ്ടിരുന്നു.
*ദാദ = മുത്തച്ചന്‍
ഖാനൂന്‍ = നിയമം
അര്‍ബാബ് = മുതലാളി

http://chintha.com/node/132436